Saturday, July 10, 2010

ഇതോ മാതൃത്വം
ഞെട്ടി പ്പിടയുന്നൂ മാനസം
പൊട്ടിക്കരയുന്നൂ വിണ്‍ തടം
പൊട്ടിവിരിയുന്ന പ്രഭാതമോരോന്നും
ഞെട്ടി ക്കരയുന്നീ ഹൃത്തടം
കത്തിയെരിയുന്ന വാര്‍ത്ത‍ തന്‍
ചൂടുള്ളകാറ്റെ റ്റു
തകര്‍ന്ന വീണ തന്‍ ത്തന്ത്രികള്‍ പോല്‍
വിറയാര്‍ന്ന ചുണ്ടുകള്‍ വിതുമ്പുന്നുവോ
പൊള്ളുന്നുവോ മാനസം
പുകയുന്നുവോ നീരസം
പിടയുന്ന കരളിന്റെ നോവില്‍ നിന്നടര്‍ന്നു വീണ
കണ്ണുനീര്ത്തുള്ളികളിറ്റിറ്റു വീഴവെ
എന്‍ മനമോരജ്ഞാതമാം കുടിലിന്റെ
മുറ്റത്ത് വന്നെത്തി നിന്നിടുന്നു
പെറ്റമ്മ തന്‍ തെറ്റിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി വിയര്ത്തൊരു
പെണ്‍ കിടാവിതാകളിയാടീടൂന്നു തന് കൂട്ടുകാരോടൊത്ത്
ഒട്ടുനെരമൊരുതണല്പരപ്പിന് പ്രശാന്തതയില്

കാമമോഹിതയായ് വലഞ്ഞൊരമ്മതന്
കണ്ണീലെകരടായ് കരളിലെ കനലായ്
നെഞ്ചിലെരിയുന്നചിതയായ് വളര്ന്നൊരു
പെങ്കിടാവിതാ കൈ നീട്ടിടുന്നൂ
തന്നമ്മ നേര്ക്കൊരു കൈക്കുംബിള്
നിറയും ദാഹജലത്തിനായ്

കളിയാടി, തളര്ന്നോടി, നീര് തേടി വന്നൊരു
പുത്രിതന് വായിലേയ്ക്കൊഴിക്കുന്നു മാതാവ്
തന് കൈ കൊണ്ടൂ തീര്ത്തൊരു കാളകൂടം
കനിവാര്ന്നമാറിലെ നിറവാറ്ന്നപീയൂഷം
നല്കിപോറ്റിയ പെറ്റമ്മ നല്കും വിഷപാനം

ദാഹമകറ്റുമമ്രുതെന്ന് കരുതി
നീറ്ദാഹമകറ്റി മരണത്തെ പുല്കിയ പുത്രി
നിന് പിറവിക്കു പിന്നിലെ വേദന മറന്നൊരു
പ്രക്രുതിതന് കനിവാറ്ന്നഭാവത്തില് നിറഭേദം ചാലിച്ച
കരുണതന് നീരുറവവറ്റിയ കാരുണ്യമില്ലാത്തകാമിനിയാം
നിന് ജന്മകാരിണി തന്നങ്കുശമില്ലത്ത ചാപല്ല്യം കണ്ട്
മരവിച്ചുപോയല്ലോ നമ്മുടെ ഹതഭാഗ്യയാം
കൈരളിമാതാവിന്നന്തരംഗം.
'''രച്ന:ശ്രീമതി.സോഫിയാബീവി, യു.പി അധ്യാപിക ജി.എച്ച്.എസ്.മുതലമട'''
ആശയാവലംബം: "പെണ്കുട്ടിയുടെ മരണം മാതാവും കാമുകനും അറസ്റ്റില് "
എന്ന തലക്കെട്ടോടെ 2008ല് വന്ന പത്രവാര്ത്ത
'''2009ല്ജി.എസ്.ടി.യു സംസ്ഥാനാടിസ്ഥാനത്തില് നടത്തിയ സര്ഗസംഗമത്തില്
രണ്ടാം സമ്മാനം നേടിയ കവിത '''



1 comment: